'കൊവിഡ് രോഗികളെ ആശുപത്റിയിൽ എത്തിക്കാൻ രാപകലില്ലാതെ ഓടുന്ന 108 ആംബുലൻസ് ഡ്റൈവർമാർക്ക് ലഭിക്കുന്നത് മോശമായ ഭക്ഷണം. വണ്ടിനും പാറ്റയ്ക്കും പല്ലിയ്ക്കും പിന്നാലെ തുടർച്ചയായ നാലാം ദിവസവും ഭക്ഷണത്തിൽ നിന്നും തലമുടി കൂടി കിട്ടിയതോടെ ആംബുലൻസ് ജീവനക്കാർ പ്റതിഷേധവുമായി രംഗത്ത് എത്തി. നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും എത്തിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് മാലിന്യങ്ങൾ ലഭിച്ചത്. ജനറൽ ആശുപത്റിയിലെ കൊറോണ സെല്ലിന്റെ ഭാഗമായി ഏഴ് ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ, ഡ്റൈവർമാരും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായ നഴ്സുമാരും അടക്കം പതിനാല് പേരാണ് ജോലി ചെയ്യുന്നത്. ആശുപത്റിയിലെ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും, കൊവിഡ് രോഗികൾക്കും ഒന്നിച്ചാണ് ഇവിടെ ഭക്ഷണം എത്തിക്കുന്നത്. കുടുംബശ്റീ നടത്തുന്ന കോട്ടയം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഇവിടെ ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇവിടെ ലഭിച്ച ഭക്ഷണത്തിൽ നിന്നും 108 ആംബുലൻസ് ജീവനക്കാർക്ക് ചത്ത വണ്ടിനെ ലഭിച്ചു. പിറ്റേന്ന് ചത്ത പല്ലിയെയാണ് ലഭിച്ചത്. തുടർന്നു പാറ്റയും ലഭിച്ചു. ആദ്യ ദിവസം മുതൽ തന്നെ കൊറോണ സെല്ലിന്റെ ഔദ്യോഗിക ഗ്റൂപ്പിൽ ഡ്റൈവർമാരും ജീവനക്കാരും രേഖാമൂലം പരാതി അറിയിച്ചിരുന്നു. ഒരു ദിവസം അൻപത് കേസ് വരെയാണ് ഈ ഏഴു വാഹനങ്ങളിലെ ഡ്റൈവർമാർ കൈകാര്യം ചെയ്യുന്നത്. ഇവർക്കു മാന്യമായ ഭക്ഷണം അനുവദിക്കണമെന്നു മാത്റമായിരുന്നു ഇവരുടെ അപേക്ഷ. എന്നാൽ, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ലഭിച്ച ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടിയതോടെയാണ് ഡ്റൈവർമാർ പ്റതിഷേധവുമായി രംഗത്ത് എത്തിയത്.രാവിലെ സർവീസ് നടത്തിയ ഡ്റൈവർമാർ ഉച്ചയ്ക്ക് ശേഷം കേസുകൾ എടുക്കുന്നതിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. പ്റതിഷേധത്തെ തുടർന്ന് കൊവിഡ് രോഗികളെ ആശുപത്റിയിൽ എത്തിക്കുന്നത് വൈകിയതോടെ ആശുപത്റി അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരുമായി ചർച്ച നടത്തി. പ്റശ്നം പരിഹരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം താല്കാലികമായി അവസാനിപ്പിച്ചു. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്റശ്നം നിലനിൽക്കുന്നുണ്ട് എങ്കിൽ പോലും ഇവർ ചോദിക്കുന്നത് മാന്യമായ ഭക്ഷണം മാത്റമാണ്.'
Tags: kerala , Ambulance , kottayam , Cockroach , Drivers , ambulancedrivers , 108 , patheticdrivers , badfood , kudumbasree , communitykitchen , kkshylaja
See also:
comments